ബംഗ്ളാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുകയാണ്.പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം മതേതര രാഷ്ട്രമായി അറിയപ്പെട്ടിരുന്ന ബംഗ്ളാദേശിൽ പതുക്കെപ്പതുക്കെ ഇസ്ലാം മതമൗലിക വാദികൾ പിടിമുറുക്കുകയാണ്.മതേതരവാദികളായ ബ്ലോഗ് എഴുത്തുകാരെയും ബുദ്ധിജീവികളെയും കൊല്ലുന്നതിൽ തുടങ്ങി സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ തിരുത്തുന്നതിൽ വരെ അവരുടെ നിയന്ത്രണം എത്തിനിൽക്കുന്നു .2017ലെ ബംഗാളി ടെക്സ്റ്റ് ബുക്കുകളിലെ 17 കവിതകളും കഥകളും മാറ്റണമെന്നാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.നിരീശ്വരവാദം പ്രോത്സാഹാഹിപ്പിക്കുന്നു എന്നാണ് ആരോപണം.എന്തായാലും ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തുന്നതിൽ അവർ വിജയിച്ചു.ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഒ എന്ന അക്ഷരം പരിചയപ്പെടുത്താൻ ഓർണ എന്ന വാക്ക് ടെക്സ്റ്റ് ബുക്കിൽ ഉൾപെടുത്തിക്കാനും അവർക്കു കഴിഞ്ഞു.മുസ്ലിം പെൺകുട്ടികൾ തലമറക്കാനായി ഉപയോഗിക്കുന്ന തുണിയാണ് ഓർണ .ബംഗ്ലാദേശിൽ അധികമില്ലാത്ത ആചാരമാണ് ഇതെന്നും ഓർക്കണം.ആറാം ക്ലാസ്സിലെ കുട്ടികൾ പഠിക്കുന്ന വടക്കേ ഇന്ത്യൻ ഗ്രാമത്തിലേക്കുള്ള യാത്രാവിവരണം മാറ്റി ഈജിപ്തിലെ നൈലിനെക്കുറിച്ചുള്ള പാഠമാക്കുന്നതിലും അവർ വിജയിച്ചു.
ഭരിക്കുന്നത് മതേതര പാർട്ടിയായ അവാമിലീഗ് ആണെങ്കിലും മതസംഘടനകൾ പതുക്കെപ്പതുക്കെ ബംഗ്ലാദേശിൽ വേരുറപ്പിച്ച് വരികയാണ്.ഹിജാബ് ധരിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു എന്നുമാത്രമല്ല മദ്രസ്സയിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനയുണ്ട് .പാട്ട് പുസ്തകങ്ങളിലെ മാറ്റങ്ങൾക്കെതിരെ ബുധ്ധിജീവികൾ രംഗത്ത് വന്നിട്ടുണ്ട്.ഇന്ത്യയിൽ മതമൗലിക വാദികൾക്കെതിരെ പൊരുതുന്ന ബുദ്ധിജീവികളെ മതമൗലിക വാദികൾ പാകിസ്ഥാനിൽ പോകാൻ ഭീഷണിപ്പെടുത്തുകയാണെങ്കിൽ ബംഗ്ലാദേശിലെ ബുദ്ധിജീവികളേ അവിടത്തെ മതമൗലിക വാദികൾ ഇന്ത്യൻ ഏജന്റുമാരായാണ് കാണുന്നത്..രാജ്യത്തെ നശിപ്പിക്കുന്നവർ രാജ്യസ്നേഹികളായി അഭിനയിച്ച് യഥാർത്ഥരാജ്യസ്നേഹികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതിൽ എല്ലായിടത്തുമുള്ള മത മൗലിക വാദികൾ ചേട്ടാനിയന്മാർ തന്നെ.
ബംഗ്ളാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുകയാണ്.പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം മതേതര രാഷ്ട്രമായി അറിയപ്പെട്ടിരുന്ന ബംഗ്ളാദേശിൽ പതുക്കെപ്പതുക്കെ ഇസ്ലാം മതമൗലിക വാദികൾ പിടിമുറുക്കുകയാണ്.മതേതരവാദികളായ ബ്ലോഗ് എഴുത്തുകാരെയും ബുദ്ധിജീവികളെയും കൊല്ലുന്നതിൽ തുടങ്ങി സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ തിരുത്തുന്നതിൽ വരെ അവരുടെ നിയന്ത്രണം എത്തിനിൽക്കുന്നു .2017ലെ ബംഗാളി ടെക്സ്റ്റ് ബുക്കുകളിലെ 17 കവിതകളും കഥകളും മാറ്റണമെന്നാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.നിരീശ്വരവാദം പ്രോത്സാഹാഹിപ്പിക്കുന്നു എന്നാണ് ആരോപണം.എന്തായാലും ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തുന്നതിൽ അവർ വിജയിച്ചു.ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഒ എന്ന അക്ഷരം പരിചയപ്പെടുത്താൻ ഓർണ എന്ന വാക്ക് ടെക്സ്റ്റ് ബുക്കിൽ ഉൾപെടുത്തിക്കാനും അവർക്കു കഴിഞ്ഞു.മുസ്ലിം പെൺകുട്ടികൾ തലമറക്കാനായി ഉപയോഗിക്കുന്ന തുണിയാണ് ഓർണ .ബംഗ്ലാദേശിൽ അധികമില്ലാത്ത ആചാരമാണ് ഇതെന്നും ഓർക്കണം.ആറാം ക്ലാസ്സിലെ കുട്ടികൾ പഠിക്കുന്ന വടക്കേ ഇന്ത്യൻ ഗ്രാമത്തിലേക്കുള്ള യാത്രാവിവരണം മാറ്റി ഈജിപ്തിലെ നൈലിനെക്കുറിച്ചുള്ള പാഠമാക്കുന്നതിലും അവർ വിജയിച്ചു.
ഭരിക്കുന്നത് മതേതര പാർട്ടിയായ അവാമിലീഗ് ആണെങ്കിലും മതസംഘടനകൾ പതുക്കെപ്പതുക്കെ ബംഗ്ലാദേശിൽ വേരുറപ്പിച്ച് വരികയാണ്.ഹിജാബ് ധരിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു എന്നുമാത്രമല്ല മദ്രസ്സയിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനയുണ്ട് .പാട്ട് പുസ്തകങ്ങളിലെ മാറ്റങ്ങൾക്കെതിരെ ബുധ്ധിജീവികൾ രംഗത്ത് വന്നിട്ടുണ്ട്.ഇന്ത്യയിൽ മതമൗലിക വാദികൾക്കെതിരെ പൊരുതുന്ന ബുദ്ധിജീവികളെ മതമൗലിക വാദികൾ പാകിസ്ഥാനിൽ പോകാൻ ഭീഷണിപ്പെടുത്തുകയാണെങ്കിൽ ബംഗ്ലാദേശിലെ ബുദ്ധിജീവികളേ അവിടത്തെ മതമൗലിക വാദികൾ ഇന്ത്യൻ ഏജന്റുമാരായാണ് കാണുന്നത്..രാജ്യത്തെ നശിപ്പിക്കുന്നവർ രാജ്യസ്നേഹികളായി അഭിനയിച്ച് യഥാർത്ഥരാജ്യസ്നേഹികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതിൽ എല്ലായിടത്തുമുള്ള മത മൗലിക വാദികൾ ചേട്ടാനിയന്മാർ തന്നെ.