Monday, March 27, 2023

നേരിട്ടുള്ള ഇന്റർനെറ്റ്‌ സേവനം വരുന്നു

 ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യ ഒരു പടി കൂടി മുന്നേറിയിരിക്കുകയാണ്. ഒരുകാലത്ത് പട്ടിണി രാജ്യം ആയ ഇന്ത്യ ബഹിരാകാശ ശാസ്ത്രത്തിനായി പൈസ ചെലവഴിക്കുന്നതിന് എതിരെ  വിമർശനം ഉയർന്നുവന്നിരുന്നു.എന്നാൽ ഇന്ന് ഈ സാങ്കേതികവിദ്യ  ഇന്ത്യ വ്യാപാര അടിസ്ഥാനത്തിലും ഉപയോഗിക്കാൻ തുടങ്ങി.2023 മാർച്ച് 26ന് 36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിച്ചുകൊണ്ട് രാജ്യം ഒരു മുന്നേറ്റം കൂടി കാഴ്ചവച്ചിരിക്കുകയാണ്.

 വർഷം ഒക്ടോബർ 23 നടത്തിയ വിക്ഷേപണത്തിൽ 36 ഉപഗ്രഹങ്ങളെ ഐ എസ് ആർ ഒ  ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. എൽ എം വി ത്രീ  റോക്കറ്റുകൾ ഉപയോഗിച്ചാണ് ഈ ഉപകരണങ്ങളെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ത്യയിലെ ഭാരതി എയർടെൽ കൂടി ഓഹരി പങ്കാളിത്തമുള്ള വൺവെബ് ഗ്രൂപ്പ് ഓഫ് കമ്പനിക്ക് വേണ്ടിയാണ് ഐഎസ്ആർഒ ഈ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്.ഈ കമ്പനി ഇതിനകം 618 ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ലോകത്ത് എല്ലായിടത്തും ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. നേരിട്ട് ഇന്റർനെറ്റ് സേവനം ഭൂമിയിൽ എല്ലായിടത്തും ഉറപ്പുവരുത്തുകയാണ് ഉദ്ദേശം. ഈ വർഷം തന്നെ സേവനം ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.ഇന്റർനെറ്റ് സേവനം ഭൂമിയിൽ ലഭിക്കുന്നതിന് ഒരു മോഡൽ ആന്റിന സ്കൈ റൂട്ടർ എന്നിവ ആവശ്യമാണ്. ഏകദേശം 500 ഡോളറിന് അടുപ്പിച്ച് ഇവ ലഭ്യമാക്കാം എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കൂടാതെ ആയിരം കെ ബി പി എസ് ഇന്റർനെറ്റ് സ്പീഡ്  സേവനം മാസം 99 ഡോളർ നിരക്കിൽ നൽകാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

 ഇന്ത്യയിൽ ഇത്തരത്തിൽ ലഭ്യമാക്കുന്നതിന് ഗവൺമെന്റ് പുതിയ നയം പുറപ്പെടുവിക്കേണ്ടതുണ്ട്. നയം വന്നു കഴിഞ്ഞാൽ മാത്രമേ ഇന്ത്യയിലെ ഇന്റർനെറ്റ്‌ നിരക്ക് അറിയാൻ കഴിയൂ.