Monday, April 15, 2024

കള്ളപ്പണം എങ്ങനെ ഉണ്ടാകുന്നു?

ലോകം മുഴുവനും ഉള്ള കള്ളപ്പണത്തിനെതിരെ ആഞ്ഞടിക്കുന്ന നമ്മൾ നമ്മുടെ മുന്നിൽ ഒഴുകുന്ന കള്ളപ്പണത്തിനെതിരെ നിശ്ശബ്ദത പാലിക്കുന്നു.

75 ലക്ഷം രൂപയാണ് ഒരു ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാനായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്. ഒരു മണ്ഡലത്തിൽ ഏകദേശം 1300 പോളിംഗ് സ്റ്റേഷനുകൾ ആണ് ഉള്ളത്. അതായത് ഒരു പോളിംഗ് സ്റ്റേഷനിൽ വരുന്ന പ്രദേശത്ത് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാൻ കഴിയുന്നത് 5800 രൂപ മാത്രമാണ്. യഥാർത്ഥത്തിൽ അത്രയും ആണോ സ്ഥാനാർത്ഥികൾ ചെലവഴിക്കുന്നത്? പോസ്റ്ററുകൾ ബാനറുകൾ ബോർഡുകൾ എന്നിവയായി അതിൽ എത്രയോ അധികം സ്ഥാനാർത്ഥികൾ ചിലവഴിക്കുന്നുണ്ട്. ഇതുകൂടാതെ പ്രവർത്തകർക്കുള്ള ചെലവ് കാശും കൊടുക്കണം.ഒരു സുഹൃത്ത് ഈയിടെ പറഞ്ഞത് മുമ്പ് 1000 പോസ്റ്റർ ഒട്ടിക്കുന്നത്തിന് 10000 രൂപയായിരുന്നു കൊടുത്തിരുന്നത്,ഇപ്പോൾ അവർ 25000 രൂപ ചോദിക്കുന്നു എന്നാണ്. ഇലക്ഷൻ കഴിയുമ്പോൾ 75 ലക്ഷം രൂപ ചെലവഴിച്ചു എന്നുള്ള കണക്കാണ് സ്ഥാനാർത്ഥികൾ ഇലക്ഷൻ കമ്മീഷന് കൊടുക്കുന്നത്. ആ തുകയ്ക്കുള്ള വരവും കാണിക്കും. അപ്പോൾ ബാക്കി ചിലവഴിച്ച പണം എവിടെ നിന്ന് വരുന്നു? ചുരുക്കത്തിൽ കണക്കിൽ പെടാത്ത വരവും ചെലവും ആണ് ഇലക്ഷനായി ചെലവാക്കുന്നത്. ഇതാണ് കള്ളപ്പണം. പലരും കരുതുന്നതുപോലെ കള്ളനോട്ട് അല്ല കള്ളപ്പണം. കണക്കിലോ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് കാണിക്കാതെ ഉള്ള പണമാണ് കള്ളപ്പണം. ഇതിൻറെ ഒഴുക്ക് കൂടിയാൽ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കും. അതിനാൽ ഒന്നുകിൽ ഇലക്ഷൻ കമ്മീഷൻ ചെലവിന്റെ പരിധി കൂട്ടി നിശ്ചയിക്കുക. അല്ലെങ്കിൽ രാഷ്ട്രീയപാർട്ടികൾ ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ചെലവാക്കുക. എന്തായാലും കള്ളപ്പണം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

Thursday, March 21, 2024

ഇലക്ടറൽ ബോണ്ടിനെ പറ്റി വീണ്ടും

 തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടിക്കും ചെലവാക്കാവുന്നതിന് ഇലക്ഷൻ കമ്മീഷൻ പരിധി നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ ഈ പരിധിയിൽ നിന്നുകൊണ്ടല്ല രാഷ്ട്രീയ പാർട്ടികൾ ചെലവാക്കുന്നത്. ഓരോ രാഷ്ട്രീയപാർട്ടിയും ആരിൽ നിന്നൊക്കെയാണ് സംഭാവന വാങ്ങിക്കുന്നതെന്ന് പൊതുജനത്തിന് അറിയില്ല. കൃത്യമായി ഓരോ പാർട്ടിയും എത്ര രൂപയാണ് സംഭാവനയായി പിരിക്കുന്നത് എന്നും എത്ര രൂപയാണ് ഇലക്ഷന് ചെലവാക്കുന്നത് എന്നും ഉള്ള കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമല്ല. തെരഞ്ഞെടുപ്പിന് ചെലവാക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്നത് യഥാർത്ഥ കണക്കുമല്ല. അതിനാൽ കള്ളപ്പണമാണ് തിരഞ്ഞെടുപ്പ് രംഗത്ത് ചെലവാക്കുന്നതെന്ന് മനസ്സിലാക്കാം. പലരും കരുതുന്നതുപോലെ കള്ളപ്പണം എന്നാൽ കള്ളനോട്ട് അല്ല. വരവ് ചെലവ് കണക്കിൽ ഉൾപ്പെടുത്താത്ത പണമാണ് കള്ളപ്പണം. ഇത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. അവിടെയാണ് ഇലക്ട്രൽ ബോണ്ട് പ്രസക്തമാകുന്നത്. കമ്പനികളുടെ അക്കൗണ്ടിൽ നിന്നും ഇലക്ടറൽ ബോണ്ടുകൾ വാങ്ങാനുള്ള സൗകര്യമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുക്കിയത്. ഈ ബോണ്ട് കിട്ടുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ബാങ്കിൽ നിന്ന് തുക മാറി എടുക്കാവുന്നതാണ്. എന്നാൽ ആർക്കാണ് തുക നൽകുന്നതെന്നും എത്ര രൂപയാണ് നൽകുന്നത് എന്നും പുറത്ത് പറയാൻ പല കമ്പനികൾക്കും താല്പര്യം ഉണ്ടാകില്ല. അതിനാൽ ഇലക്ട്രൽ ബോണ്ടിന്റെ നിയമാവലിയിൽ സ്വകാര്യത ഉറപ്പ് നൽകിയിട്ടുണ്ട്. അതായത് ആർക്കാണ് പണം നൽകിയെന്നുള്ളത് പുറത്തു പറയില്ല എന്ന ഉറപ്പ് പാലിക്കേണ്ട ബാധ്യത എസ് ബി ഐക്ക് ഉണ്ട്. ഓരോ കമ്പനിയും എത്ര രൂപ രാഷ്ട്രീയ പാർട്ടികൾക്ക് നൽകി എന്ന് പുറത്തു പറഞ്ഞാൽ എതിർ രാഷ്ട്രീയപാർട്ടികൾ അവർക്കെതിരെ പ്രതികാരം നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇലക്ഷനിലേക്കും പാർട്ടികളിലേക്കും ഒഴുകുന്നത് വെള്ള പണം ആണെന്ന് ഉറപ്പുവരുത്താൻ ഇലക്ട്രിക്കൽ ബോണ്ടുകൾക്ക് സാധിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും ഇലക്ഷന് ഒഴുകുന്ന പണം എല്ലാം ഇലക്ട്രിക്കൽ ബോണ്ട് വഴിയല്ല. ഇത് എവിടുന്നെന്നാണ് വരുന്നതെന്നും എന്തിനൊക്കെയാണ് ചെലവാക്കുന്നത് എന്നും ജനങ്ങൾക്ക് അറിയാൻ ഇപ്പോഴും മാർഗ്ഗമില്ല. ഇലക്ട്രൽ ബോണ്ട് എന്തെങ്കിലും അഴിമതിക്ക് കാരണമാകുന്നത് കൊണ്ടല്ല സുപ്രീംകോടതി അതിനെ നിരോധിച്ചത്. ഇലക്ട്രൽ ബോണ്ട് അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതിനാലാണ് സുപ്രീംകോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്. നമ്മുടെ ജനാധിപത്യം ശക്തമായി നിലനിൽക്കണമെങ്കിൽ തെരഞ്ഞെടുപ്പിന് ചില വിടുന്ന പണത്തിന്റെയും വരവിന്റെയും സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് ഇനിയെന്ത് നടപടി സ്വീകരിക്കും എന്നാണ് അറിയേണ്ടത്. രാഷട്രീയപ്പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടത് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉചിതമായിരിക്കും ഇരുപതിനായിരം രൂപയിൽ കൂടിയ സംഭാവനകൾ പരസ്യപ്പെടുത്തണമെന്ന് ഇപ്പോഴും നിബന്ധന. എങ്കിലും ഇരുപതിനായിരംരൂപയിൽ താഴുന്ന സംഖ്യ യായി പലപ്പോഴായി ഒരു ലക്ഷം വാങ്ങിച്ചാൽ അത് പരസ്യപ്പെടുത്തേണ്ടിവരില്ല എന്നതാണ് നിലവിലുള്ള സ്ഥിതി.

Monday, February 5, 2024

മാറുന്ന സി ബി എസ് ഇ സിലബസ്

 ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികൾ മൂന്ന്ഭാഷകളും ഏഴ് മുഖ്യ വിഷയങ്ങളും ഉൾപ്പെടെ പത്ത് വിഷയങ്ങളാണ് പഠിക്കേണ്ടത്.ഭാഷകളിൽ രണ്ട് എണ്ണം എങ്കിലും ഇന്ത്യൻ ഭാഷകൾ ആയിരിക്കണം.  കണക്കും ഗണിത ചിന്തയും,സാമൂഹ്യ ശാസ്ത്രം,ശാസ്ത്രം,കലാവിദ്യാഭ്യാസം, ഫിസിക്കൽ എഡ്യൂക്കേഷൻ,തൊഴിൽ വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം എന്നിവയാണ് മറ്റുവിഷയങ്ങൾ.


ഹയർ സെക്കൻഡറിയിൽ രണ്ട് ഭാഷകളും നാല് വിഷയങ്ങളും ഉൾപ്പെടെ ആറു വിഷയങ്ങളാണ് ഉള്ളത്.ആവശ്യമെങ്കിൽ ഒരു സബ്ജക്റ്റ് കൂടി തെരഞ്ഞെടുക്കാം.ഇത് നിർബന്ധമില്ല.ഭാഷകളിൽ ഒന്നെങ്കിലും ഇന്ത്യൻഭാഷ ആയിരിക്കണം.

നാല് ഗ്രൂപ്പുകളാണ് ഹയർ സെക്കൻഡറി പഠനത്തിനുള്ളത്.ഒന്നാം ഗ്രൂപ്പ് ഭാഷകൾ അടങ്ങുന്നത് ആണ്.രണ്ടാം ഗ്രൂപ്പിൽ ഡാൻസ്,പാട്ട്,ശിൽപ്പനിർമ്മാണം തുടങ്ങിയ കലാ പഠന വിഷയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ ഗ്രൂപ്പിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളും പരിസ്ഥിതി പഠനം, കോമേഴ്സ് തുടങ്ങിയവയും ഉൾപ്പെടുന്നു.നാലാമത്തെ ഗ്രൂപ്പിൽ ശാസ്ത്ര വിഷയങ്ങളാണ് ഉള്ളത്.ആദ്യ ഗ്രൂപ്പിൽ നിന്ന് രണ്ട് ഭാഷകളെങ്കിലും പഠിച്ചിരിക്കണം.തുടർന്ന്  ഏതെങ്കിലും രണ്ട് ഗ്രൂപ്പുകളിൽ നിന്നായി നാലു വിഷയങ്ങൾ തെരഞ്ഞെടുക്കണം.ആവശ്യമെങ്കിൽ അഞ്ചാമത് ഒരു വിഷയം കൂടി തെരഞ്ഞെടുക്കാം. ഗ്രൂപ്പ് മൂന്നിലും നാലിലും വരുന്ന വിഷയങ്ങളിൽ പൊതു പരീക്ഷ ആയിരിക്കും.ഒന്നും രണ്ടും ഗ്രൂപ്പുകളിൽ  സ്കൂൾതല മൂല്യ നിർണ്ണയവും പൊതു പരീക്ഷയും കാണും.