Tuesday, September 21, 2010

മലയാളികളും വിദ്യാഭ്യാസവും

വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം എഴുതാനും വായിക്കുവാനും പഠിക്കുക എന്നതല്ല.എഴുത്തും വായനയും കൂടൂതൽ ജ്ഞാനം ആർജ്ജിക്കാനും ,ആ വിജ്ഞാനം സമൂഹ പുരോഗതിക്ക്‌ ഉപയോഗിക്കുന്നതിനുമുള്ള ഉപകരണങ്ങളാണ്‌.വിദ്യാഭ്യാസതിന്റെ ലക്ഷ്യം കേരളത്തിന്റെ മാനവവിഭവ ശേഷി പരിപോഷിപ്പിക്കുകയും ഈ ശേഷിയെ വികസനത്തിന്‌ വേണ്ടി ഉപയോഗിക്കുക എന്ന്നതുമാണ്‌.ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായി മെച്ചപ്പെടുത്തുക എന്നതണ്‌ വികസനം എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌.എല്ലാവർക്കും ആഹാരം,വസ്ത്രം,പാർപ്പിടം,വിദ്യാഭ്യാസം,ആരോഗ്യം,അവസര തുല്ല്യത എന്നിവ നേടാനുള്ള അവസരം ഒരുക്കുകയാണ്‌ ഇതിലൂടെ .ഇതിനുള്ള ഏറ്റവും നല്ല ഉപകരണമാണ്‌ വിദ്യാഭ്യാസം.എന്നാൽ കേരളതിൽ വിദ്യാഭ്യാസതിന്റെ ലക്ഷ്യം ജോലി പ്രത്യേകിച്ച്‌ ഡോക്റ്റർ,എഞ്ചിനീയർ,ഉയർന്ന ഗവർമെന്റ്‌ ജോലികൾ,ഇതൊന്നും കിട്ടാത്തവർക്ക്‌ എൽ.ഡി.സി-പ്യുൺ, തുടങ്ങിയ ഉദ്യോഗങ്ങൾ ലഭിക്കുവനുള്ള മാർഗ്ഗം ഒരുക്കലായിരിക്കുന്നു.ഇതിൽ തന്നെ ഉയർന്ന ജോലികൾക്ക്‌` കുട്ടികളെ പരിശീലിപ്പിക്കുന്നതിന്‌, മലയാളമോ കേരളത്തിന്റെ ചരിത്രമോ സംസ്കാരമോ പഠിക്കേണ്ടാത്ത സ്വാശ്രയ-ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങൾ.ഗൾഫ്കാരുടെയും സർക്കാർ ഉദ്യോഗസ്തന്മാരുടെയും മക്കൾ ഇവിടെ പാ​‍ീക്കുന്നു.മറുവശത്ത്‌ സർക്കാർ സ്ക്കൂളുകൾ.കൂലിപ്പണിക്കാരുടെ മക്കൾക്ക്‌ ഭൂരിപക്ഷമുള്ള സർക്കാർ സ്കൂളുകളിൽ അവർ മലയാളം ഭാഷയും കേരള ചരിത്രവും സംസ്കാരവും കുടുംബശ്രീയും ജനകീയാസൂത്രണവും ഒക്കെ പാ​‍ീക്കുന്നു.ഇതൊക്കെ എഞ്ചിനീയറിങ്ങ്‌/മെഡിക്കൽ എന്റ്രൻസ്‌ പരീക്ഷകൾക്കോ,സിവിൽ സർവീസ്‌-ഐ ഐ റ്റി പരീക്ഷകൾക്കോ ചോദിക്കാത്തതിനാൽ ഈ കുട്ടികൾ അവിടെയെങ്ങും എത്തുമെന്ന്‌ പേടിക്കാനുമില്ല..ഇനി എത്തിപ്പെടുമെന്ന്‌ സംശയം തട്ടിയാൽ തന്നെ,ആ സംശയം മുളയിലേ നുള്ളിക്കളയാൻ സർക്കാരും ഉദ്യോഗസ്ത്ഥന്മാരും ഒറ്റക്കെട്ടാണ്‌.എഞ്ചിനീയറിങ്ങ്‌/മെഡിക്കൽ പ്രവേശനത്തിന്‌ പ്ലസ്‌ ടൂവിന്റെ മാർക്കിന്‌ കൂടി വെയിറ്റേജ്‌ നല്കണമെന്ന ആർ വി ജി മേനോൻ സാറിന്റെ നിർദ്ദേശം ഭരണത്തിന്റെ നാലുകൊല്ലവും നടപ്പിലാക്കാതിരിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്‌.ഇനി അഞ്ചാമത്തെ കൊല്ലത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഇക്കാര്യമൊക്കെ ആരുനോക്കാൻ?അധവാ ഇലക്ഷന്‌ മുമ്പ്‌ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയാൽ,പ്രഖ്യാപിച്ചു എന്ന ഖ്യാദിയുമായി, നടപ്പാകില്ല എന്ന ഉറപ്പുമായി. ചുരുക്കത്തിൽ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തിന്‌ വിരുദ്ധമായാണ്‌ കേരളത്തിലെ വിദ്യാഭ്യാസ രംഗം നീങ്ങുന്നത്‌.പണക്കാരും സർക്കാർ ഉദ്യോഗസ്ത്ഥന്മാരുമുൾപ്പെട്ട ഉപരിവർഗ്ഗത്തിൽ പെട്ടവരുടെ മക്കൾ സമൂഹത്തിലെ ഉയർന്ന ജോലികൾ നേടുന്നതിനുള്ള പരിശീലനമായാണ്‌ വിദ്യാഭ്യാസത്തെ കാണുന്നത്‌.ഇതിനായി അവർ യോജിച്ച വിദ്യാഭ്യാസ രീതി സ്വാശ്രയ സ്കൂളുകലിൽ തെരഞ്ഞെടുക്കുന്നു.ഈ സ്കൂളുകളിൽ മലയാള ഭാഷക്കോ,കേരള ചരിത്രത്തിനോ കേരള വികസനത്തിന്‌ സർക്കാർ മുന്നോട്ട്‌ വെക്കുന്ന മാർഗഗങ്ങളായ ജനകീയാസൂത്രണത്തിനൊ കുടുംബശ്രീക്കോ ഒന്നും ഒരുസ്ഥാനവുമില്ല.എഞ്ചിനീയറിങ്ങ്‌ മെഡിക്കൽ എന്റ്രൻസ്കളിലോ പി എസ്‌ സി അടക്കമുള്ള പരീക്ഷകളിലോ ഇത്തരം അറിവുകൾക്ക്‌ ഒരു പ്രസക്തിയുമില്ല.അതിനാവശ്യമായ ജനറൽ നോളജ്‌, രാഷ്ട്രത്തലവൻ മാരുടെ പേരുകളും മറ്റും, സ്വാശ്രയ സ്കൂളുകളിൽ പഠിപ്പിക്കുന്നുമുണ്ട്‌.സർക്കാർ സ്കൂളുകളിൽ എല്ലാ വിഷയങ്ങളും കുടുംബശ്രീ,ജനകീയാസൂത്രണം എന്നിവയുമായി ബന്ധിപ്പിച്ചാണ്‌ ചർച്ച ചയ്യുന്നത്‌.എന്നാൽ ഇതൊന്നും മുകളിൽ പറഞ്ഞ പരീക്ഷകൾക്ക്‌ ഉപയുക്തമാകുന്നുമില്ല.ഒരുപക്ഷെ അതുതന്നെയയിരിക്കാം സർക്കാരുമുദ്ദേശിക്കുന്നത്‌.തൊഴിലുറപ്പ്‌ പദ്ധതിക്കും കുടുംബശ്രീക്കുമൊക്കെ നാളെയും അനുയായികൾ വേണമല്ലൊ.ഇതൊന്നും പഠിക്കാതെ വളർ ന്നുവന്ന ഉപരിവർഗ്ഗം,നയരൂപകർത്താക്കളായും ഭരണകർത്താക്കളുമായി വരുമ്പോൾ ,ഇതെല്ലാം പഠിച്ചുവളർന്നവർ അനുയായികളായി മാറുന്നു.ഇതുതന്നെയാണ്‌ കേരളത്തിന്റെ വികസനം നേരിടുന്ന പ്രധാന വെല്ലുവിളിയും.

1 comment:

  1. മറുവശത്ത്‌ സർക്കാർ സ്ക്കൂളുകൾ.കൂലിപ്പണിക്കാരുടെ മക്കൾക്ക്‌ ഭൂരിപക്ഷമുള്ള സർക്കാർ സ്കൂളുകളിൽ അവർ മലയാളം ഭാഷയും കേരള ചരിത്രവും സംസ്കാരവും കുടുംബശ്രീയും ജനകീയാസൂത്രണവും ഒക്കെ പാ​‍ീക്കുന്നു.ഇതൊക്കെ എഞ്ചിനീയറിങ്ങ്‌/മെഡിക്കൽ എന്റ്രൻസ്‌ പരീക്ഷകൾക്കോ,സിവിൽ സർവീസ്‌-ഐ ഐ റ്റി പരീക്ഷകൾക്കോ ചോദിക്കാത്തതിനാൽ ഈ കുട്ടികൾ അവിടെയെങ്ങും എത്തുമെന്ന്‌ പേടിക്കാനുമി...


    മലയാളഭാഷ പാവപ്പെട്ടവന്‍ പഠിച്ചിരിക്കണം എന്ന് നിര്‍ബദ്ദിക്കുകയും ചെയ്യുന്നു.. എന്നിട്ട് നേതാക്കളുംടെ മക്കള്‍ ലണ്ടനിലും , അമേരിക്കയിലും വിട്ട് പഠിപ്പിക്കുന്നു... സ്ടുഡന്റ്സ് യൂണിയന്‍ പാര്‍ട്ടിയുടെ കയ്യാളായിപ്പോയില്ലേ..ഇതൊക്കെ അന്യേഷിക്കാന്‍ ആര്‍ക്കാ നേരം!

    ReplyDelete