പട്ടാളക്കാരെയൊക്കെ ലീവ് ക്യാൻസൽ ചെയ്ത് തിരികെ വിളിക്കുന്നു.അതിർത്തിയിൽ എന്തെങ്കിലുമൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട്.
കേരളത്തിൽ പട്ടാളക്കാർക്ക് വലിയ ബഹുമാനം ഒന്നും കൊടുക്കാറില്ല.പക്ഷേ ഇൻഡ്യയുടെ മറ്റു സംസ്ഥാനങ്ങളിൽ അതല്ല സ്ഥിതി.ഇത് കണ്ടത് കാർഗിൽ യുദ്ധകാലത്താണ്.എന്ന് ഞാൻ ഡൽഹിയിൽ പഠിക്കുന്നു.ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിൽ ആന്ധ്രാ പ്രദേശ് ആയതോടെ പട്ടാളക്കാരോടുള്ള പെരുമാറ്റത്തിലെ ഈ വ്യത്യാസം കാണാൻ തുടങ്ങി.
റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാർ പട്ടാളക്കാർക്ക് ചായ,ആഹാര സാധനങ്ങൾ എന്നിവ നിർബന്ധിച്ച് കൊടുക്കുന്നു.പൈസ വാങ്ങുന്നില്ല.സ്കൂൾ കുട്ടികൾ യൂണിഫോമിൽ വന്നു നിന്നു പട്ടാളക്കാർക്ക് ആശംസ നൽകുന്നു.അവർ വരച്ച പടങ്ങൾ പട്ടാളക്കാർക്ക് സമ്മാനമായി നൽകുന്നു.മധുര പലഹാരങ്ങൾ നൽകുന്നു.മഹാരാഷ്ട്രയിലേക്ക് കടന്നതോടെ സ്ത്രീകൾ അവർതന്നെ തുന്നിയ വൂളൻ സ്വെറ്ററുകൾ പട്ടാളക്കാർക്ക് സംഭാവനയായി നൽകുന്നു.യുദ്ധ വിധവകൾ സ്റ്റേഷനിൽ വന്നു ആശംസകൾ അറിയിക്കുന്നു.
പട്ടാളക്കാരുടെ വലിയ ബഹുമാനം ഒന്നും ഇല്ലാതെ കൊല്ലത്ത് നിന്ന് ട്രെയിൻ കയറിയ ഞാനായിരുന്നില്ല ഡൽഹിയിൽ ചെന്നിറങ്ങിയ ഞാൻ.
No comments:
Post a Comment